ബാബരി: നിയമപോരാട്ടം തുടരും.അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് റാബിഅ് ഹസനി നദ്വി
ഉത്തര്‍പ്രദേശ് സുന്നീ വഖഫ്ബോര്‍ഡ് നടത്തുന്ന ബാബരിമസ്ജിദ് കേസില്‍ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ പങ്ക് .
മുസ്ലിംകള് നിര്‍മിച്ചു നല്‍കുകയോ അവരുടെ സംഭാവന കൊണ്ട് നിര്‍മിക്കുകയോ ചെയ്ത സ്വത്തുക്കള്‍ വഖഫ് ചെയ്തു കഴിഞ്ഞാല്‍ അത് സംരക്ഷിക്കേണ്ട ബാധ്യത വഖഫ് ബോര്‍ഡിനാണ്. ഉത്തര്‍പ്രദേശില്‍ ശിയാക്കള്‍ക്കും സുന്നികള്‍ക്കും വിവിധ സ്ഥാപനങ്ങളുള്ളതിനാല്‍ സുന്നീ വഖഫ് ബോര്‍ഡെന്നും ശിയാ വഖഫ് ബോര്‍ഡെന്നും രണ്ട് വേദികളുണ്ട്. 12ാം നൂറ്റാണ്ട് തൊട്ട് അവധ് ഭരിച്ചുകൊണ്ടിരുന്ന മുസ്ലിം ഭരണകര്‍ത്താക്കളുടെ കാലത്ത് നിര്‍മിച്ച ആരാധനാലയങ്ങളിലേറെയും സുന്നീ വഖഫ് ബോര്‍ഡിന് കീഴിലാണ്. ബാബരി മസ്ജിദിനെ ചൊല്ലി ഒരു ശിയാ-സുന്നി തര്‍ക്കമുണ്ടായിരുന്നു. ശിയാ വിഭാഗക്കാരനായ മീര്‍ബാഖി നിര്മിച്ചതിനാല് അത് ശിയാക്കളുടെ വഖഫാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ നിര്‍മിച്ചതും അതിനു പണം ചെലവിട്ടതും സുന്നിയായ ബാബര്‍ ആയിരുന്നതിനാല്‍ അത് സുന്നികളുടേതാണെന്ന വാദമായിരുന്നു സുന്നീ വഖഫ് ബോര്‍ഡിന്. ഒടുവില്‍ സുന്നീ വഖഫ് ബോര്‍ഡിന്‍േറതാണ് ബാബരി മസ്ജിദ് എന്ന് കോടതി തീര്‍പ്പ് കല്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ച് പള്ളി അടച്ചുപൂട്ടുന്നതും സുന്നീ വഖഫ് ബോര്‍ഡ് പള്ളി വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുന്നതും. മുസ്ലിംകളുടെ മതചിഹ്നങ്ങളും മതനിയമങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആ നിലയിലാണ് ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം ഏറ്റെടുക്കാന്‍ തീരുമാനിച്ച് എല്ലാ വിധത്തിലും കേസിനെ സഹായിക്കാന്‍ തീരുമാനിച്ചത്.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബാബരി കേസിലെ കോടതി വിധിയെക്കുറിച്ച് ഔദ്യോഗികമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ബോര്‍ഡ് യോഗത്തിന് ശേഷം മാത്രമേ കോടതിവിധിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമുണ്ടാവുകയുള്ളൂ. 16നു ചേരുന്ന ബോര്‍ഡ് യോഗത്തിനു ശേഷം മാത്രമേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമാകുകയുള്ളൂ. ബോര്‍ഡ് അംഗങ്ങള്‍ വിധി പൂര്‍ണമായും ഒരാവര്‍ത്തി വായിക്കാതെ ബോര്‍ഡിന് ഇക്കാര്യം ചര്‍ച്ച ചെയ്യാനുമാകില്ല. അതുകൊണ്ടാണ് കോടതി വിധി പഠിക്കുന്നതിനുള്ള സാവകാശം നല്കി ഈ മാസം 16ന് യോഗം ചേരാമെന്ന് ബോര്‍ഡ് തീരുമാനിച്ചത്. ബോര്‍ഡ് ഇനിയും ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയത്തില്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അഭിപ്രായം പറയാന്‍ കഴിയില്ല.
മുസ്ലിം വ്യക്തി നിയമ ബോര്ഡിന്േറതെന്ന നിലയില്‍ പല അഭിപ്രായ പ്രകടനങ്ങളും മാധ്യമങ്ങളില്‍ വന്നല്ലോ?
l വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മറിച്ച് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ബോര്‍ഡിലെ പല അംഗങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ശരികേടില്ല. വ്യക്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നതില്‍നിന്ന് ബോര്‍ഡ് ആരെയും വിലക്കിയിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ആ നിലക്ക് വിധിയോടുള്ള താങ്കളുടെ പ്രതികരണമെന്താണ്?
l നിയമപരമായ വശങ്ങളൊന്നും പരിഗണിക്കാത്ത വിധിയാണ് ഇത്. വിശ്വാസത്തിന്റെ പേരില്‍ തീര്‍പ്പ് കല്പിക്കേണ്ട സ്ഥാപനമല്ലല്ലോ കോടതി. നിയമവശങ്ങളും ന്യായാന്യായങ്ങളും പരിശോധിച്ച് തീര്‍പ്പ് കല്പിക്കുമെന്നായിരുന്നു മുസ്ലിംകള് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് മുസ്ലിംകള് പൊതുവില്‍ ആത്മവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നത്. 1885ല്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പൂജാരി മഹന്ത് രഘുവര് ദാസ് ഫൈസാബാദ് കോടതിയില്‍ നല്കിയ ഹരജി പ്രകാരം ഇപ്പോള്‍ തര്‍ക്കഭൂമിയായ ഭാഗം പള്ളിയാണ്. കേസിലുള്ള കെട്ടിടം ബാബരി മസ്ജിദ് എന്നാണ് അറിയപ്പെടുന്നതെന്നും കാലങ്ങളായി ഇത് പള്ളിയായി മുസ്ലിംകള് ഉപയോഗിച്ചുവരുന്നതാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദ് സിവില്‍കോടതിയില്‍ രേഖ നല്‍കിയിട്ടുണ്ട്. സുന്നീ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പള്ളി നമസ്കരിക്കാന്‍ വിശ്വാസികള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിക്ക് മേലുള്ള വാദത്തിനിടയില്‍ തര്‍ക്കഭൂമി പള്ളിയുടെയും തൊട്ടുചേര്‍ന്നുള്ള ഖബര്‍സ്ഥാന്റെയും സ്ഥലമാണെന്ന് വ്യക്തമാക്കുന്ന സ്കെച്ച് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് ഭൂമി മുസ്ലിംകള്ക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകളാണിത്.
കോടതി അത്തരം വിഷയങ്ങള്‍ പരിഗണിച്ചില്ലെന്നാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെ മനസ്സിലാക്കുന്നത്. ഇനി കേസുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കോടതി എന്ത് അടിസ്ഥാനത്തില്‍ ഇത്തരമൊരു വിധി കൈകൊണ്ടു എന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ട്.
അപ്പോള്‍ സുപ്രീംകോടതിയിലേക്ക് പോകണമെന്നാണോ താങ്കളുടെ അഭിപ്രായം?
l സുപ്രീംകോടതിയില്‍ പോകുമെന്ന് കേസില്‍ കക്ഷിയായ വഖഫ് ബോര്‍ഡ് പറഞ്ഞിട്ടുണ്ട്. 16ന് ദല്‍ഹിയില്‍ ചേരുന്ന വ്യക്തിനിയമ ബോര്‍ഡ് എടുക്കുന്ന തീരുമാനം ഞാന്‍ അംഗീകരിക്കും. അതിനുശേഷം സുപ്രീംകോടതിയില്‍ പോകുന്ന കാര്യത്തിലുള്ള എന്റെ അഭിപ്രായവും പറയും.
വഖഫ് ബോര്‍ഡിനെ തുടര്‍ന്നും പിന്തുണച്ച് നിയമയുദ്ധവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ കുറെക്കൂടി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടി വരില്ലേ?
l തീര്‍ച്ചയായും. വിധി വിശദമായി പഠിച്ച് വേണം അടുത്ത കാല്‍വെപ്പ് നടത്താന്‍. സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ കുറച്ചുകൂടി മുന്നൊരുക്കം വേണമെന്നാണ് ഞാന്‍ കരുതുന്നത്. പ്രഗല്ഭരായ അഭിഭാഷകരെ കേസിന് അണി നിരത്തുന്ന കാര്യവും പരിഗണിക്കും. നിലവിലെ അഭിഭാഷകര്‍ക്ക് കുറെക്കൂടി ആത്മവിശ്വാസം നല്കാന് അത് സഹായകമാകും.
മുസ്ലിംകള് നിര്‍മിച്ചു നല്‍കുകയോ അവരുടെ സംഭാവന കൊണ്ട് നിര്‍മിക്കുകയോ ചെയ്ത സ്വത്തുക്കള്‍ വഖഫ് ചെയ്തു കഴിഞ്ഞാല്‍ അത് സംരക്ഷിക്കേണ്ട ബാധ്യത വഖഫ് ബോര്‍ഡിനാണ്. ഉത്തര്‍പ്രദേശില്‍ ശിയാക്കള്‍ക്കും സുന്നികള്‍ക്കും വിവിധ സ്ഥാപനങ്ങളുള്ളതിനാല്‍ സുന്നീ വഖഫ് ബോര്‍ഡെന്നും ശിയാ വഖഫ് ബോര്‍ഡെന്നും രണ്ട് വേദികളുണ്ട്. 12ാം നൂറ്റാണ്ട് തൊട്ട് അവധ് ഭരിച്ചുകൊണ്ടിരുന്ന മുസ്ലിം ഭരണകര്‍ത്താക്കളുടെ കാലത്ത് നിര്‍മിച്ച ആരാധനാലയങ്ങളിലേറെയും സുന്നീ വഖഫ് ബോര്‍ഡിന് കീഴിലാണ്. ബാബരി മസ്ജിദിനെ ചൊല്ലി ഒരു ശിയാ-സുന്നി തര്‍ക്കമുണ്ടായിരുന്നു. ശിയാ വിഭാഗക്കാരനായ മീര്‍ബാഖി നിര്മിച്ചതിനാല് അത് ശിയാക്കളുടെ വഖഫാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ നിര്‍മിച്ചതും അതിനു പണം ചെലവിട്ടതും സുന്നിയായ ബാബര്‍ ആയിരുന്നതിനാല്‍ അത് സുന്നികളുടേതാണെന്ന വാദമായിരുന്നു സുന്നീ വഖഫ് ബോര്‍ഡിന്. ഒടുവില്‍ സുന്നീ വഖഫ് ബോര്‍ഡിന്‍േറതാണ് ബാബരി മസ്ജിദ് എന്ന് കോടതി തീര്‍പ്പ് കല്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ച് പള്ളി അടച്ചുപൂട്ടുന്നതും സുന്നീ വഖഫ് ബോര്‍ഡ് പള്ളി വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുന്നതും. മുസ്ലിംകളുടെ മതചിഹ്നങ്ങളും മതനിയമങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആ നിലയിലാണ് ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം ഏറ്റെടുക്കാന്‍ തീരുമാനിച്ച് എല്ലാ വിധത്തിലും കേസിനെ സഹായിക്കാന്‍ തീരുമാനിച്ചത്.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബാബരി കേസിലെ കോടതി വിധിയെക്കുറിച്ച് ഔദ്യോഗികമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ബോര്‍ഡ് യോഗത്തിന് ശേഷം മാത്രമേ കോടതിവിധിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമുണ്ടാവുകയുള്ളൂ. 16നു ചേരുന്ന ബോര്‍ഡ് യോഗത്തിനു ശേഷം മാത്രമേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമാകുകയുള്ളൂ. ബോര്‍ഡ് അംഗങ്ങള്‍ വിധി പൂര്‍ണമായും ഒരാവര്‍ത്തി വായിക്കാതെ ബോര്‍ഡിന് ഇക്കാര്യം ചര്‍ച്ച ചെയ്യാനുമാകില്ല. അതുകൊണ്ടാണ് കോടതി വിധി പഠിക്കുന്നതിനുള്ള സാവകാശം നല്കി ഈ മാസം 16ന് യോഗം ചേരാമെന്ന് ബോര്‍ഡ് തീരുമാനിച്ചത്. ബോര്‍ഡ് ഇനിയും ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയത്തില്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അഭിപ്രായം പറയാന്‍ കഴിയില്ല.
മുസ്ലിം വ്യക്തി നിയമ ബോര്ഡിന്േറതെന്ന നിലയില്‍ പല അഭിപ്രായ പ്രകടനങ്ങളും മാധ്യമങ്ങളില്‍ വന്നല്ലോ?
l വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മറിച്ച് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ബോര്‍ഡിലെ പല അംഗങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ശരികേടില്ല. വ്യക്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നതില്‍നിന്ന് ബോര്‍ഡ് ആരെയും വിലക്കിയിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ആ നിലക്ക് വിധിയോടുള്ള താങ്കളുടെ പ്രതികരണമെന്താണ്?
l നിയമപരമായ വശങ്ങളൊന്നും പരിഗണിക്കാത്ത വിധിയാണ് ഇത്. വിശ്വാസത്തിന്റെ പേരില്‍ തീര്‍പ്പ് കല്പിക്കേണ്ട സ്ഥാപനമല്ലല്ലോ കോടതി. നിയമവശങ്ങളും ന്യായാന്യായങ്ങളും പരിശോധിച്ച് തീര്‍പ്പ് കല്പിക്കുമെന്നായിരുന്നു മുസ്ലിംകള് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് മുസ്ലിംകള് പൊതുവില്‍ ആത്മവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നത്. 1885ല്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പൂജാരി മഹന്ത് രഘുവര് ദാസ് ഫൈസാബാദ് കോടതിയില്‍ നല്കിയ ഹരജി പ്രകാരം ഇപ്പോള്‍ തര്‍ക്കഭൂമിയായ ഭാഗം പള്ളിയാണ്. കേസിലുള്ള കെട്ടിടം ബാബരി മസ്ജിദ് എന്നാണ് അറിയപ്പെടുന്നതെന്നും കാലങ്ങളായി ഇത് പള്ളിയായി മുസ്ലിംകള് ഉപയോഗിച്ചുവരുന്നതാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദ് സിവില്‍കോടതിയില്‍ രേഖ നല്‍കിയിട്ടുണ്ട്. സുന്നീ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പള്ളി നമസ്കരിക്കാന്‍ വിശ്വാസികള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിക്ക് മേലുള്ള വാദത്തിനിടയില്‍ തര്‍ക്കഭൂമി പള്ളിയുടെയും തൊട്ടുചേര്‍ന്നുള്ള ഖബര്‍സ്ഥാന്റെയും സ്ഥലമാണെന്ന് വ്യക്തമാക്കുന്ന സ്കെച്ച് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് ഭൂമി മുസ്ലിംകള്ക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകളാണിത്.
കോടതി അത്തരം വിഷയങ്ങള്‍ പരിഗണിച്ചില്ലെന്നാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെ മനസ്സിലാക്കുന്നത്. ഇനി കേസുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കോടതി എന്ത് അടിസ്ഥാനത്തില്‍ ഇത്തരമൊരു വിധി കൈകൊണ്ടു എന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ട്.
അപ്പോള്‍ സുപ്രീംകോടതിയിലേക്ക് പോകണമെന്നാണോ താങ്കളുടെ അഭിപ്രായം?
l സുപ്രീംകോടതിയില്‍ പോകുമെന്ന് കേസില്‍ കക്ഷിയായ വഖഫ് ബോര്‍ഡ് പറഞ്ഞിട്ടുണ്ട്. 16ന് ദല്‍ഹിയില്‍ ചേരുന്ന വ്യക്തിനിയമ ബോര്‍ഡ് എടുക്കുന്ന തീരുമാനം ഞാന്‍ അംഗീകരിക്കും. അതിനുശേഷം സുപ്രീംകോടതിയില്‍ പോകുന്ന കാര്യത്തിലുള്ള എന്റെ അഭിപ്രായവും പറയും.
വഖഫ് ബോര്‍ഡിനെ തുടര്‍ന്നും പിന്തുണച്ച് നിയമയുദ്ധവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ കുറെക്കൂടി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടി വരില്ലേ?
l തീര്‍ച്ചയായും. വിധി വിശദമായി പഠിച്ച് വേണം അടുത്ത കാല്‍വെപ്പ് നടത്താന്‍. സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ കുറച്ചുകൂടി മുന്നൊരുക്കം വേണമെന്നാണ് ഞാന്‍ കരുതുന്നത്. പ്രഗല്ഭരായ അഭിഭാഷകരെ കേസിന് അണി നിരത്തുന്ന കാര്യവും പരിഗണിക്കും. നിലവിലെ അഭിഭാഷകര്‍ക്ക് കുറെക്കൂടി ആത്മവിശ്വാസം നല്കാന് അത് സഹായകമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ